Tuesday, December 8, 2015

വർഷകാവ്യങ്ങൾ

സായന്തനത്തിൻ്റെ തണുത്ത വരാന്തയിൽ പൊഴിയുന്ന മഴച്ചില്ലകൾ കണ്ടിരിക്കുമ്പോൾ ബാല്യം ഓർത്തു പോകുന്നു. മഴയ്ക്കും എൻ്റെ ബാല്യത്തിനും വലിയ സൗഹൃദമുണ്ട്. എൻ്റെ എന്ന് എടുത്ത് പറയേണ്ട കാര്യമില്ല ഒട്ടുമിക്ക ജനങ്ങൾക്കും അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു. ജൂൺ മാസം വരാൻ കാത്തിരുന്ന പ്രണയിനി ആയിരുന്നു മഴ.. അവളുടെ വരവും തകർപ്പും അട്ടഹാസവും നിറഞ്ഞതായിരുന്നു. എഴുന്നേൽക്കാൻ മടി മൂത്ത് പായിൽ ഉറക്കം തൂങ്ങിയിരുന്നു ഞാനും.. 
വിദ്യാലയത്തിൻ്റെ ഗന്ധം രണ്ട് മാസത്തെ വാർഷിക അവധി കൊണ്ടുപോയിരിക്കും.. പുതിയ പുസ്തകങ്ങളുടെ ഗന്ധമേൽക്കാൻ തിടുക്കപ്പെട്ട് ഉൽസാഹത്തോടെ മഴയെ വകഞ്ഞ് മാറ്റി പോയ കാലം.
മലയാളത്തിൽ നിറഞ്ഞ കാവ്യവും മധുരങ്ങളും കണക്കിൻ്റെ കയ്പുനീർക്കയത്തിൽ പൊലിഞ്ഞ കാലം.
ഓടി കളിച്ച ഇടവേളകൾ.. കഞ്ഞിയും പയറും കിട്ടാൻ വരാന്തയിൽ ചോറ്റുപാത്രം വെക്കുമ്പോഴേക്കും വരും മഴ പിന്നെയും.. 
ആസ്വദിച്ച് ഊണ് കഴിച്ചതൊക്കെ എന്ത് രസമായിരുന്നു. 
നാലു മണി സമയത്തെ മണി കേട്ടാൽ പിന്നെ തിടുക്കം വീട്ടിലെത്താൻ എങ്കിൽ പിന്നെ ഞാനും എന്ന വ്യാജേന മഴക്കള്ളി കൂടെയെത്തും നമ്മെ നനയിക്കാൻ.. വഴിയിൽ ഒഴുകുന്ന വെള്ളത്തിൽ തുള്ളി വിടർന്നാടിയൊരു പോക്കാണു പിന്നെ.. പുസ്തകം നനയാതെ കുളിച്ചു വീട്ടിലെത്താൻ വിദഗ്ധ ആയിരുന്നു ഞാനും... വീട്ടിലെത്തി ആദ്യം അമ്മയെ കാണണം ഇല്ലേൽ ശരിയാവില്ല.. പിന്നെ ഗൃഹപാഠം ,പകർത്ത് അമ്മ കാണാതെ അന്ന് കിട്ടിയ അടിക്ക് നൂറു തവണ ചോദിച്ച ചോദ്യം എഴുതണം.. പിന്നെ ഉറക്കം.. അപ്പോഴും അവൾ വന്നു അമ്മയെ പോലെ നേർത്ത തണുപ്പിൻ്റെ പുതപ്പായി..

1 comment:

  1. Mazhayumayi ninaku nalla bentham anennu enikkum manasilayi...2015 june 27 nu....ho perumazha...nammude friends ottum marakillarikkam aa mazha!!!

    ReplyDelete